This blog is written in Malayalam, language of Kerala, God's own country, the southern state of India. If the pages are not readable, please download Malayalam Unicode Font "AnjaliOldLipi". Please click here to download the font.

സ്വാഗതം

എന്റ്റെ ഈ കുറിപ്പുകളിലൂടെ പഴയകാലത്തേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് ഞാന്‍... പഴയ കൂട്ടുകാരേയും കൂട്ടുകാരികളേയും ഓര്‍ക്കുവാന്‍ അവരുടെ ചങ്ങാത്തതിന്റെ മധുരവും ചവര്‍പ്പും അയവിറക്കുവാന്‍, പിന്നെ ഈ വര്‍ത്തമാനത്തിലെ തിരക്കുകളില്‍ നിന്നും ഒരിടവേള തേടുവാന്‍... അതാണ് ഈ കുറിപ്പുകളുടെ ഉദ്ദേശം... ജീവിതത്തിന്റ്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നമുക്ക് ഗൃഹാതുരത്വത്തിന്‍റ്റെ ഈ തണലില്‍ അല്പം വിശ്രമിക്കാം, പിന്നെ വീണ്ടും കണ്ടുമുട്ടും വരെ യത്ര തുടരാം... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ മറക്കരുതേ...

Saturday, January 27, 2007

എന്റ്റെ അപ്പന്റ്റെ കാശ് തുലച്ചവളേ..

ഇതിലെ ആദ്യവരി ചൊല്ലിത്തന്നത്, ഒരു പ്രണയനൈരാശ്യത്തിന്റെ പടുകുഴിയില്‍ വീണ നമ്മുടെ ഒരു അണ്ണനാണ്.... തേവര മട്ടുമ്മല്‍ ഷാപ്പിലെ ഉള്‍മുറിയിലിരുന്ന് വികാരഭരിതനായി നമ്മുടെ അണ്ണന്‍ പറഞ്ഞു... അളിയ, അവളുപോയളിയ.... അവളിപ്പം... മറ്റെ‌ (ഡാഷ്മോന്റ്റെ) കുടെയാണളിയ..... എന്റ്റെ കാശുപോയളിയ.. കാന്റ്റീന്‍ മുതല്‍ കാരവന്‍ വരെ അവളെ എഴുന്നള്ളിച്ചുനടന്ന് എന്റ്റെ അപ്പന്റ്റെ കാശുപോയളിയ...(കാരവന്‍ - എറണാകുളത്ത് പണ്ട് ഏറെ പ്രശസ്തമായിരുന്ന, സെയിന്റ്റ് തെരേസാസിനടുത്തുള്ള ഐസ്‌ക്രീം പാര്‍ലര്‍)

പിന്നിട് ഒരു തമാശയ്ക്ക്.... അതൊരു കവിതയാക്കി.... കൂട്ടത്തിലൊരുവനെക്കൊണ്ട്... ആര്‍ട്സ് ഫെസ്റ്റിവലിന് പാടിച്ചതും....അണ്ണനും എക്സ്-അണ്ണിയും കൂടി....സരസ്വതി പാടി സ്തുതിച്ചതും... വേറൊരു കഥ....ആളറിയാതിരിയ്ക്കാന്‍ ഇപ്പോള്‍ കവിതയില്‍ ചില വരികള്‍ എടുത്ത് മാറ്റിയിട്ടുണ്ട്, പിന്നെ അവിടെയിവിടെ സ്വല്പം മാറ്റവും വരുത്തിയിട്ടുണ്ട്.


മുന്‍ കുറിപ്പ്:
ഈ കവിത.... ഒരു ചുള്ളിക്കാടന്‍ ശൈലിയിലൊ, കടമ്മനിട്ട രീതിയിലൊ ചൊല്ലാം...

‘കാന്റ്റീന്‍‍’ മുതല്‍ ‘കാരവന്‍’ വരെ
കീശയിലെ കാശെല്ലാം തീര്‍ന്നു...
കടക്കണ്ണിന്‍ മുനയാല്‍ കുരുക്കി സുന്ദരിയെന്നെ

വലച്ചു നിത്യവും നിന്നെക്കാത്തു ഞാന്‍ ബസ്റ്റോപ്പില്‍...

ഒഴുകും തിരക്കില്‍ ‘രാജ്കുമാറും മഹേഷും
അംബിളി സോണിയായും’
പറന്നു പോകുന്നതും നോക്കി ഞാന്‍ നില്‍ക്കവേ....
കടന്നു വന്നു നീ ‘നവാസി’നുള്ളിലായി...
(രാജ്കുമാര്‍ മഹേഷ് അംബിളി സോണിയ, നവാസ് - എന്നത്, അന്തക്കാലത്ത്, തേവരക്കോളേജിനുമുന്നിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന പ്രൈവറ്റ്ബസുകളുടെ പേരുകള്‍.)

മതിമറന്നു ഞാന്‍ നിന്നെനോക്കിടവേ, വണ്ടി നീങ്ങുന്നു
പിന്നെ ഞാന്‍ തൂങ്ങുന്നു ഫുട്ബോര്‍ഡില്‍...
കിളിയുടെ വായിലെ സരസ്വതി കേള്‍ക്കാതെ,

നിന്‍ മന്ദഹാസത്തില്‍ ഞാന്‍ ഞെളിഞ്ഞീടവേ..

‘ലുലു’ വിലെ കുളിര്‍മ്മയില്‍ ‘സല്ലാപം’ കാണവേ...
പ്രേമപാരവശ്യത്താലെന്‍ കയ്യ് പിടിച്ച്,
ഞാനില്ലാതൊരു ജീവിതം നിനക്കു,

ജാമില്ലാത്തോരു ബ്രഡ്ഡെന്നു ചൊല്ലി നീ...
(‘ലുലു’ - എറണാകുളത്തെ പ്രശസ്തമായ മിനി തീയറ്റര്‍.)

ഈ ലൊകം നേടിയന്നോര്‍ത്തന്നു ഞാന്‍...
അന്തിയടി നിറുത്തി, പിന്നെ വലി നിറുത്തി...
കൂട്ടുകാര്‍ക്കിടയിലൊരു മണ്ടനായി....

പെണ്ണില്‍ മയങ്ങിയ മന്ദനായി...

അത്തറായി...പുത്തന്‍ സിനിമയായി...

ഒത്തിരി ഒത്തിരി സ്വപ്നമായി...
നിന്റ്റെ കയ്കളില്‍ കങ്കണം ഏറെയായി..

എന്റ്റെ കയ്യിലെ പുത്തനോ... ചക്രമായി...

അപ്പോഴോ പുത്തനൊരുത്തനെത്തി,
പത്ത്‌പുത്തന്‍ പറത്തിയോന്‍ പകിട വച്ചു
കീശക്കനം പിന്നെ തൂക്കിനോക്കി,
നീയാ മറ്റവന്‍റ്റൊപ്പം ഒട്ടിനിന്നു.

നിന്റ്റെ പഞ്ചാരപുഞ്ചിരി പാല്‍ക്കുഴമ്പില്‍
വീണൊരീച്ചപോലന്നെ നീ തൂത്തുമാറ്റി..
അപ്പഴും നീയെന്റ്റെ കീശ നോക്കി....
എന്നിട്ട് മറ്റവന്റ്റൊപ്പം നടന്നുനീങ്ങി,,,

എന്റ്റെ അപ്പന്റ്റെ കാശ് തുലച്ചവളേ..
എന്റ്റെ മോഹങ്ങളൊന്നായ് തകര്‍ത്തവളെ...
എന്റ്റെ അപ്പന്റ്റെ കാശ് തുലച്ചവളേ..
എന്റ്റെ മോഹങ്ങളൊന്നായ് തകര്‍ത്തവളെ...

3 comments:

Dandy said...

ഈ കവിതയുടെ വേറൊരു ഫോം കേട്ടിട്ടുണ്ടോയെന്ന് സംശയം. ഞാന്‍ തേവരയില്‍ പഠിച്ചപ്പോഴൂം നവാസും രാജ്കുമാറും, അംബിളിയുമൊക്കെ ഉണ്ടായിരുന്നു.

എന്തായലൂം കവിത കൊള്ളാം. എന്നില്‍ ഒരു നോസ്റ്റാള്‍ജിയ ഉണര്‍ത്തി.

Dantis

Anonymous said...
This comment has been removed by a blog administrator.
Sharvinzlife@gmail.com said...

your links blogs here are viewed by the pals in SH group 'Pals Of Sacred heart College' in Facebook, thanks for sharin memories.. :)